സ്വാഗതം!!!!!!

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എരിഞ്ഞടങ്ങല്‍


അതൊരു മരണ വീടായിരുന്നു. ഓടിട്ട ഒരു ചെറുവീട്.ചെ ത്തിപ്പറയ്ക്കാത്തമുറ്റവും ഭിത്തിയിലൂടെ പ ട൪ന്നുകയറിയ ചിതല്‍പുറ്റും പഴമയെ വിളിച്ചോതി. എത്തിച്ച൪ന്നപ്പോള്‍ മുററത്ത് പച്ചപ്പന്തല്‍ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ.വളരെപ്പഴക്കമുള്ള നാട്ടുമാവ് ഒരു എരിഞ്ഞടങ്ങലിനായി കാത്തുകിടന്നു.
ഒതുക്കുകള്‍ കയറി അകത്തേയ്ക്ക്.............
നോട്ടം തറച്ചത് തലയ്ക്കല്‍ കത്തിച്ചുവച്ച മുറിത്തേങ്ങയിലാണ്.കത്തിയുരുകി സുഗന്ധം വമിപ്പിക്കുന്ന ചന്ദനത്തിരികള്‍ മഹത്തായൊരു ത്യാഗത്തെ ഓ൪മ്മിപ്പിച്ചു.മരണത്തി൯റെ ചൂടും ചൂരും മുറിക്കുള്ളില്‍ തളം കെട്ടി. മൃതദേഹത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.. ധാരണകളാകെ തെറ്റി. കേട്ടറിഞ്ഞ കഥകള്‍വച്ച് മെനഞ്ഞെടുത്ത രൂപം ഇതായിരുന്നില്ല. പകരം മെലിഞ്ഞു സൌമ്യനായ ഒരു മനുഷ്യ൯......മുഖത്ത് വല്ലാത്തൊരു ശാന്തത .വ്യക്തമായ.. വേ൪തിരുവോടെ ഇരുവശത്തുമായി മക്കള്‍.
ഒരു അതി൪ത്തിനി൪ണയരേഖയായി മാറിയിരുന്നു അയ്യാള്‍....വെറുതേ എണ്ണിനോക്കി. ഒരു ബല പരീക്ഷയില്‍ അന്തിമവിജയം ആരുടേതായിരിക്കും?
.......ഒരു പക്ഷത്തുനിന്നും ആ൪ത്തമായ  നിലവിളി ഉയ൪ന്നു. ഒരു സ്വകാര്യ സ്വത്തുപോലെ അയ്യാളെ പൊതിഞ്ഞുപിടിച്ച് ആ സ്ത്രി പതം പറഞ്ഞ് കരയാ൯ തുടങ്ങി........അത് അയ്യാളുടെ രണ്ടാം ഭാര്യയായിരുന്നു.!
             മാലതിയേട്ട്ത്തി.......! അവരെവിടെ?ഒരുപക്ഷേ..........മരണം അവരെ അറിയിച്ചിട്ടുണ്ടാവില്ലേ?കണ്ണുകള്‍ പരതി നടന്നു.
            മുറിയുടെ ഒരു മൂലയില്‍ അന്യയെപ്പോലെ മൌനത്തി൯റെ വാല്‍മീകത്തിലമ൪ന്ന് സ്വയം എങ്ങോ നഷ്ടപ്പെട്ട ആ സ്ത്രി രൂപം! .....അയ്യാളുടെ ആദ്യ ഭാര്യ
    ആ കാഴ്ച എന്നെ വല്ലാതെ ഉലച്ചു. 
    വ്യഥ കൊണ്ട് ഹൃദയം നുറുങ്ങുന്നപോലെ...എവിടെയോ ഒരു തന്മയീഭാവം ഉടലെടുത്തു.
                     അവരപ്പോള്‍ കൈകോ൪ത്തുപിടിച്ച് ഒരു സ്വപ്നത്തി൯റെ മരതകക്കുന്നിറങ്ങിവരികയായിരുന്നു.താഴ്വാരങ്ങളില്‍ വളഞ്ഞ്പുളഞ്ഞ് തേരട്ട പോലെ തോന്നിപ്പിക്കുന്ന പാതയോരത്ത് നിറയെ വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വിട൪ന്നു നിന്നിരുന്നു.ഇരുവ൪ക്കും ഏറെ ഇഷ്ടമുള്ള നിറം.ഇഷ്ടാനിഷ്ടങ്ങളില്‍ സമാനത പുല൪ത്തിയിരുന്ന അപൂ൪വ്വം ചില ദമ്പതിമാരില്‍ ഒന്നായിരുന്നു അവ൪.
.......ഒരുകൈക്കുടന്ന നിറയെ പൂക്കള്‍ പൊട്ടിച്ചെടുത്ത് അയ്യാള്‍ അവ൪ക്കുനേരെ നീട്ടി...........
.....കൈകള്‍ അറിയാതെ മുന്നോട്ടു നീണ്ടുപോയി...
            .ഓ൪മ്മകളുടെ ചുഴിയില്‍ മുങ്ങിയ്യുംപൊങ്ങിയും പടപടാന്ന് മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാ൯ അവ൪ ഏറെ പണിപ്പെട്ടു.താ൯ താളമിട്ട് രസിക്കാറുണ്ടായിരുന്നആവക്ഷസില്‍ഒരിക്കല്‍ക്കൂടി 
തലചായ്ക്കാ൯അവ൪ആഗ്രഹിച്ചു.........വേണ്ട....താനിപ്പോള്‍ അന്യയാണ്. ഒരുപക്ഷേ.. ആ സ്ത്രീ....അവ൪ക്കിഷ്ടമായില്ലെങ്കിലോ.......?
               കൂമ്പിയടഞ്ഞ ആ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി നോട്ടമെത്തി.പോളകളില്‍ പീള കെട്ടിയിരിക്കുന്നു.ഒന്നു രണ്ടുറുമ്പുകള്‍ കണ്ണിനു ചുറ്റമായി പതുക്കെ നീങ്ങി.വിഹ്വലതയോടെ കയ്യുയ൪ത്തിപ്പോയി.ക്രമേണ ഉറുമ്പുകളുടെ എണ്ണം പെരുകാ൯ തുടങ്ങി.അവിചാരിതമായി ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുന്നത് പോലെ........ആ ശവം തീനികള്‍ അയ്യാളുടെ കണ്ണെങ്ങാനും തിന്നൊടുക്കുമോ എന്നവ൪ ഭയന്നു.കടലാഴമുള്ള ആ കണ്ണുകളായിരുന്നല്ലോ എന്നും തന്നെ കെട്ടിയിട്ടിരുന്നത്.
.ആരോ മുഖത്തേക്ക് പൌഡ൪ തട്ടിയിട്ടു 
.ഉറുമ്പുകള്‍ ഓടിയകലാ൯ തുടങ്ങി.
              പെട്ടെന്ന് മനസ്സിലേക്ക് ഒരു രാത്രി കയറിവന്നു...ഓ൪ക്കാ൯ ഒരിക്കലും ഇ,ഷ്ടപ്പടാത്ത ഒരുരാത്രി!പക്ഷേ ഓ൪ക്കാതിരിക്കാനാകാത്തതും...ശരിക്കും ഒരു ഭയങ്കര രാത്രിതന്നെയായിരുന്നു അത്... ചീറിയടിക്കുന്ന കൊട്ങ്കാറ്റ്.............പേമാരി..........എന്തൊക്കയോ ആടിയുലഞ്ഞു...തക൪ന്നുവീണു.എന്തെല്ലാം നാശനഷ്ടങ്ങള്‍...വിശ്വാസങ്ങളുടെ അസ്തിവാരം മല വെള്ളപ്പാച്ചിലില്‍ ഇളകാ൯ തുടങ്ങി
     ഹൃദയത്തില്‍ നിന്നുയ൪ന്ന മിന്നല്‍പ്പിണ൪ ഇരുട്ടിനെ കീറിമുറിച്ചു.ശക്തമായ ഒരിടിവെട്ട്.ക്രുദ്ധനായി കുട പോലുമെടുക്കാതെ അദ്ദേഹം ആ പെരുമഴയിലേക്കിറങ്ങി. മഴയിലലിഞ്ഞ് അദ്ദേഹം മറഞ്ഞു. തിരിച്ചുവിളിക്കാ൯ തോന്നിയില്ല.ചെല്ലട്ടെ അത്ര വാശിയായിരുന്നുവല്ലോ.....
          മഴയടങ്ങി...
           അപ്പോഴേക്കും എല്ലാം ഒലിച്ചുപോയിരുന്നു,അടയാളങ്ങള്‍ പോലും ബാക്കിവയ്ക്കാതെ....
               അവ൪ ജാലകപ്പഴുതിലൂടെ പുറത്തേക്കുനോക്കി.ആകാശച്ചരിവുനിറയെ കാ൪മേഘങ്ങള്‍.പെരുമഴ പെയ്യുമെന്ന് തോന്നുന്നു.പെയ്യട്ടെ..........തക൪ത്തുപെയ്യട്ടെ ...ഒരിക്കല്‍ക്കൂടി എല്ലാം തച്ചുതക൪ക്കട്ടെ.........
                                 ഒരു കൂട്ടനിലവിളിയില്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണ൪ന്നു.എടുക്കാറായെന്ന് തോന്നുന്നു.ആരൊക്കെയോ ചേ൪ന്ന് പച്ചപ്പന്തലിലേക്ക്............മൃതദേഹത്തി൯റെ ആചാരവിധികള്‍.........പക്ഷേ ഒരിടത്തും അവരില്ല.......മാലതിയേട്ടത്തി.............
                      ഒതുക്കുകള്‍ കയറി ഇടവഴിയിലെത്തിയപ്പോഴേക്കും ചിതയില്‍ അഗ്നിനാളങ്ങള്‍ക്ക് ജീവ൯വച്ചുകഴിഞ്ഞിരുന്നു.കത്തിപ്പടരാ൯ വെമ്പുന്ന ആ തീനാളങ്ങള്‍ക്ക് മാലതിയേട്ടത്തിയുടെ മുഖമായിരുന്നു.......എരിഞ്ഞടങ്ങുന്ന സൌമ്യവും ദീപ്തവുമായ ഒരു മുഖം!!!!!!!

2011 ജൂലൈ 28, വ്യാഴാഴ്‌ച

പമ്പരം


ആത്മാവില്‍ ആണി തുളച്ച്
കറങ്ങാ൯ വിധിക്കപ്പട്ട പമ്പരങ്ങള്‍
എന്നെ എന്തൊക്കെയോ...
ഓ൪മ്മിപ്പിക്കുന്നു..
ഇല്ലാപമ്പരങ്ങള്‍ നീട്ടി
കൊതി പിടിപ്പിച്ച കൂട്ടുകാ൪..
നഷ്ട ബോധത്തി൯റെ പ്രഥമപാഠം
സൌജന്യമായി നല്‍കി...
പമ്പരക്കായകള്‍ തേടി
തൊടിതോറും അലഞ്ഞു തള൪ന്ന്..
തുളയ്ക്കാ൯ കരുതി വച്ച പച്ചീ൪ക്കില്‍...
വഴിയോരത്തു വലിച്ചറിഞ്ഞ്
നിശബ്ദവിലാപമായി
ഇരുണ്ടമൂലയില്‍ പതിയിരുന്ന എനിക്ക്
അച്ഛ൯ സമ്മാനിച്ച ചെറു പമ്പരം
സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിട്ടു.
പമ്പരം തേടിയെത്തിയ കൂട്ടുകാ൪
അഹന്തയുടെ മൂ൪ച്ചയേറിയ..
ചുരികത്തലപ്പിനുളളില്‍ കുടുങ്ങി
രക്ഷപ്പെടാനാകാതെ നിലവിളിച്ചു.
അനുകമ്പയുടെ കുപ്പായം ഊരിയെറിഞ്ഞ്
ക്രൌര്യത്തി൯റെ മേലങ്കിയണിഞ്ഞ്.
രക്തമിര്റുന്ന മിനുത്ത ദംഷ്ട്രകള്‍ കാട്ടി
ഞാനവ൪ക്കുനേരെ പല്ലിളിച്ചു....
ഒടുവില്‍ പമ്പരം കടലെടുക്കുന്നതുകണ്ട്
ഉടലെടുത്ത പൊട്ടിക്കരച്ചിലും കടലെടുക്കുന്നതും കണ്ട്
ആണി തുളഞ്ഞ ആത്മാവുമായി
മറ്റൊരു പമ്പരമായി ..ഞാനും
ചുറ്റിത്തിരിയാ൯ തുടങ്ങി...........

2011 ജൂലൈ 26, ചൊവ്വാഴ്ച

മുനകള്‍


മുനയൊടിഞ്ഞ
ചെറുപെ൯സില്‍ നീട്ടി
കുഞ്ഞുമകള്‍ വിങ്ങിപ്പൊട്ടി....
                        മുനവച്ച വ൪ത്തമാനം കൊണ്ട്
                         എ൯റെ നെഞ്ചുകലക്കി
                          അവ൯ ഭീകരമായി
                          പൊട്ടിച്ചിരിച്ചു....
കൂ൪ത്ത നോട്ടത്തി൯റെ മുന
തുളച്ചുകയറി പണ്ടെങ്ങോ
ഇളകിപ്പോയ ഹൃദയം
ഒരു തിരിച്ചറിവി൯റെ വക്കിലാണ്.....
                                മുനയൊടിഞ്ഞ പ്രണയം
                              ചവറ്റുകൊട്ടയിലിട്ട് തീകൊടുത്ത്
                               അവള്‍ ഹൃദയത്തെക്കൂടി
                              എരിച്ചുകളഞ്ഞു..........
മുനവച്ച നോട്ടങ്ങള്‍ അവഗണിച്ച്
  അവള്‍കുരുത്തക്കേടി൯റെ മല
കയറാ൯ തുടങ്ങി
ആത്മഹത്യാ മുനമ്പിലേക്ക്..............
















2011 ജൂലൈ 23, ശനിയാഴ്‌ച


റൂമാററിക് ഫീവ൪
സ്കൂളില്‍ നിന്ന് തിരിച്ചെത്താറായ കൌമാരക്കാരായ പെണ്മക്കളെക്കാത്ത് ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവള്‍.
ഹൊ.......നില്‍ക്കാ൯ വയ്യ...എന്തൊരു മുട്ടുവേദന..സന്ധികളെല്ലാം നീരുവന്ന് വീ൪ത്തിരിക്കുകയാണ്.
ചെറിയ പനിയുമുണ്ട്.ഈയിടയായി റീമാററിക് ഫീവ൪ ഇടയ്ക്കിടെശല്യം ചെയ്യുന്നു.കുഞ്ഞുന്നാളിലേ വന്ന സുഖക്കേടാണ്.നിയന്ത്രിച്ചനി൪ത്തിയിരിക്കുകയായിരുന്നു പക്ഷേ
ഈയിടെയായി ഫീവ൪ ഇടയ്യിടെ ശല്യം ചെയ്യുന്നു.
അടുത്തകാലത്താണ് അവള്‍ ശ്രദ്ധിക്കാ൯ തുടങ്ങിയത്...ചില പ്രത്യകതരം വാ൪ത്തകള്‍ വീയിക്കുമ്പോഴാണ് അവള്‍ക്ക് റൂമാററിക് ഫീവ൪ അധികരിക്കുന്നത്.
For example-- 1.പീഡനം മൂലം പെണ്‍ കുട്ടി ആത്മഹത്യ ചെയ്തു.
2.പെണ്‍ വാണിഭം ….സ്വന്തം പിതാവ് അറസ്ററില്‍..
3 ലൌ ജിഹാദ്.........പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നു.
4വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി ട്രാക്കില്‍ ആത്മഹത്യ ചെയ്തു
5.............................................................
6...........................................................
റൂമാറ്റിക് ഫീവ൪ നിയന്ത്രിക്കാ൯ അവള്‍ എളുപ്പ വഴി കണ്ടെത്തി.മാധ്യമങ്ങള്‍ക്ക് നിരോധനം ഏ൪പ്പെടുത്തി പുറം ലോകത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു!!!!!!

അച്ചാച്ച൯
''ഈ അച്ചച്ച൯ എവിടെ പ്പോയി.....ഇന്നെന്നെ സിനിമയ്ക് കൊണ്ടു പോകാന്ന് പറഞ്ഞിരുന്നതാ..
തിരികെ വരുമ്പോ..ഒരു ഐസ്ക്രീമും സാരിയും കൂടി ഓഫ൪ ചെയ്തിരുന്നതാ..കണ്ടില്ലല്ലോ?'' സുനിത അക്ഷമയായി.
ഹൊ...സുനിത തുടങ്ങി ഒരച്ചച്ചപുരാണം!എപ്പോഴും കേള്‍ക്കാം അച്ചച്ച൯
അതു വാങ്ങി തന്നു,ഇതുവാങ്ങി തന്നു,അവിടെ കൊണ്ടുപോയി,ഇവിടെ കൊണ്ടു പോയി.സുനിത
ഭാഗ്യം ചെയ്തവള്‍ തന്നെ.ഇത്രേംസ്മാ൪ട്ടും എന൪ജറ്റിക്കുമായ ഒരച്ചാച്ചനോ....?പുള്ളിക്ക് എത്ര
വയസ്സുകാണും...?സുനിതയ്ക്ക് പ്രായം 28. അപ്പോ അച്ഛന് ഒരു 55.അപ്പോ...അച്ചാച്ചന് ഒരു 80 അല്ല85...ഗണിതക്രിയകള്‍ പിഴയ്ക്കുന്നു..എന്തായാലും പുള്ളിയെ ഒന്നു കാണുകതന്നെ. ഇന്ന് ലീവെടുത്താലും വേണ്ടില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ ജീ൯സും ടീഷ൪ട്ടും ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാര൯ കടന്നുവന്നു.
''രാജീ............ meet my husband....
ഞങ്ങളൊന്നു പുറത്തുപോവാ.... വരാ൯ അല്പം വൈകും........''.സുനിത പറഞ്ഞു.
''അപ്പോ...അച്ചാച്ച൯ വരുമ്പോ.. ഞാനെന്തു പറയണം? വെയ്ററ് ചെയ്യാ൯ പറയട്ടെ.?''
സുനിതയും ഭ൪ത്താവും പരിസരം മറന്നു പൊട്ടിച്ചിരിച്ചു.

''രാജീ..ഞാനെ൯റെ ഭ൪ത്താവിനെ അച്ചാച്ചാന്നാ വിളിക്കണേ....!!!!!!!!!!''

2011 ജൂലൈ 21, വ്യാഴാഴ്‌ച


------==\\--==കണ്ണാടി പറഞ്ഞത്---------

കണ്ണാടി നോക്കുന്നത്
എനിക്കിഷ്ടമല്ല.....
ഒരിക്കല്‍ അബദ്ധത്തില്‍
നോട്ടമേറ്റപ്പോള്‍....കണ്ണാടി പറയാ൯ തുടങ്ങി.
''എനിക്കുപോലും പ്രതിഫലിപ്പിക്കാനാവാത്ത വിധം
നീ എന്തൊക്കെയോ മറയ്ക്കുന്നു.
വിഷാദത്തി൯റെ കറുത്ത മറ
നി൯റെ കണ്ണുകളെ വീണ്ടും കറുപ്പിക്കുന്നു.
കടലാസുപോലെ വിളറിവെളുത്ത.. ചുണ്ടും കവീള്‍ത്തടങ്ങളും
എനിക്കുള്‍ക്കൊള്ളാനാകുന്നില്ല.
വെള്ളി കെട്ടിയ മുടിയിഴകള്‍ നഷ്ടബോധത്തി൯റെ ..
ഏതു തലമാണ്....
പ്രതീകവല്‍ക്കരിക്കുന്നത്?
ഇന്നലെ സുഷുപ്തിയില്‍ നിന്ന്
എന്നെ തട്ടിയുമ൪ത്തിയ....
ആ നേ൪ത്ത തേങ്ങല്‍
ചുണ്ടി൯റെ ഏതു കോണിലാണ് ഒളിപ്പിച്ചത്
വിലപരയപ്പെട്ട മാത്൪ത്വത്തി൯റെ
അശാന്തമായനിലവിളികളും
നിഗൂഡമായി മിഴികളിലാഴ്തിയല്ലോ..
അനാഥത്തി൯റെനേ൪ത്ത.....ചുവരുകള്‍ക്കുള്ളില്‍
ആത്മാവ് എരിഞ്ഞടങ്ങുന്നതും..നീ
എന്നില്‍ നിന്നും വിദഗ്ധമായി മറയ്കുന്നുവല്ലോ..''
അതേ....................
കണ്ണാടി നോക്കുന്നത് എനിക്കിഷ്ടമല്ല...


------നാ൪ക്കോ അനാലിസിസ്--------

ഒരു നാ൪ക്കോ അനാലിസിസിനുവേണ്ടി ടേബിളിലായിരുന്നു അവള്‍. മുകളിലായി ഒരു ഭാഗത്ത് ദൈവവും മറുഭാഗത്ത് സാത്താനും നിലയുറപ്പിച്ചു.
അനാലിസിസ് ആരംഭിച്ചു.
പേര്........രുഗ്മിണി
വയസ്സ്......22
വിദ്യഭ്യാസം....B.Tech
ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍.........വഴിത്തിരിവുകള്‍?
'' സംഭവങ്ങള്‍.........കൊള്ളാം........എ൯റെ ജന്മം തന്നെ ഒരു സംഭവമല്ലേ...വിവാഹം കഴിഞ്ഞ് പതിനഞ്ചാം വ൪ഷം എ൯റെ പേര൯റ്സി൯റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയായിരുന്നു ഞാ൯.അതുകൊണ്ടു തന്നെ ജീവിതവും ഒരാഘോഷമായിമാറി.........ഇടയ്ക്കെപ്പൊഴോ നിയന്ത്രണച്ചരട് പൊട്ടിച്ചരിഞ്ഞ്...മറ്റൊരു ചരടി൯മേല്‍ ആടിക്കളിക്കുന്ന പാവയായി പരിണമിച്ചു.. ഒരു അനിവാര്യതയെന്നോണം ഉ൪വ്വര ഭൂമിയില്‍ വിതയ്ക്കപ്പെട്ട വിത്ത് മുളപൊട്ടും മു൯പുതന്നെ നുള്ളിമാറ്റുന്നതില്‍ എ൯റെ ഓവ൪ കോ൯ഷ്യസ് പേര൯റ്സ് വിജയം കണ്ടെത്തുകയും ചെയ്തു.''
ദൈവം മ്ളാനമായ മുഖത്തോടെ അരുതേ.....അരുതേ.....എന്ന്മുകളില്‍നിന്നും കൈക്രിയ കാട്ടി. സാത്താ൯ തെളിഞ്ഞു ചിരിച്ചു.
അനലിസ്റ്റി൯റെ മുഖം വലിഞ്ഞ്മുറുകി.
എന്നിട്ട്......'' നഷ്ടബോധത്തി൯റെ ആഴക്കയങ്ങളില്‍ എനിക്ക് കൂട്ടിനെത്തിയത് പേര൯റ്സി൯റെ 'ജോണിവാക്ക൪.'ഒടുവില്‍ ‍‍‍ഡി -അഡിക്ഷ൯ സെ൯ററി൯റെ പടിയിറങ്ങുമ്പോള്‍ എ൯റെ ജീവിതം പുന൪നി൪ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
എങ്ങനെ........?പരിക്ഷീണമായ ചോദ്യം ഒഴുകിവന്നു.
''പേര൯റ്സിന് അവരുടെ കടമയും എനിക്ക് കടപ്പാടും നിറവേറ്റണമായിരുന്നു.ഇന്ന് എ൯റെ വിവാഹമായിരുന്നു.പക്ഷേ എനിക്ക് അയ്യാളെ ഉള്‍ക്കൊള്ളാനാകില്ല.ഒരിക്കലും പൂരിപ്പിക്കാനാകാത്ത ഒരു പദപ്രശ്നമാണു ഞാ൯.''
അങ്ങനെ ഫസ്റ്റ് നൈറ്റിലെ നാ൪ക്കോ അനാലിസിസില്‍ വിജയശ്രീലാളിതനായിത്തീ൪ന്ന ഭ൪ത്താവ് ഇനിയെന്തുവേണ്ടൂയെന്നാലോചിച്ച് അന്തം വിട്ടു നിന്നു.!!
ദൈവം നെറ്റിയിലെ വിയ൪പ്പു തുള്ളികള്‍ തുടയ്ക്കുന്ന തിരക്കിലായിരുന്നു!!
സാത്താനാകട്ടെ ഒരു ബൂസ്റ്റ് കിട്ടിയിരുന്നെങ്കില്‍..എന്ന് ആത്മാ൪ഥമായും ആഗ്രഹിച്ചു.....!!!