സ്വാഗതം!!!!!!

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എരിഞ്ഞടങ്ങല്‍


അതൊരു മരണ വീടായിരുന്നു. ഓടിട്ട ഒരു ചെറുവീട്.ചെ ത്തിപ്പറയ്ക്കാത്തമുറ്റവും ഭിത്തിയിലൂടെ പ ട൪ന്നുകയറിയ ചിതല്‍പുറ്റും പഴമയെ വിളിച്ചോതി. എത്തിച്ച൪ന്നപ്പോള്‍ മുററത്ത് പച്ചപ്പന്തല്‍ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ.വളരെപ്പഴക്കമുള്ള നാട്ടുമാവ് ഒരു എരിഞ്ഞടങ്ങലിനായി കാത്തുകിടന്നു.
ഒതുക്കുകള്‍ കയറി അകത്തേയ്ക്ക്.............
നോട്ടം തറച്ചത് തലയ്ക്കല്‍ കത്തിച്ചുവച്ച മുറിത്തേങ്ങയിലാണ്.കത്തിയുരുകി സുഗന്ധം വമിപ്പിക്കുന്ന ചന്ദനത്തിരികള്‍ മഹത്തായൊരു ത്യാഗത്തെ ഓ൪മ്മിപ്പിച്ചു.മരണത്തി൯റെ ചൂടും ചൂരും മുറിക്കുള്ളില്‍ തളം കെട്ടി. മൃതദേഹത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.. ധാരണകളാകെ തെറ്റി. കേട്ടറിഞ്ഞ കഥകള്‍വച്ച് മെനഞ്ഞെടുത്ത രൂപം ഇതായിരുന്നില്ല. പകരം മെലിഞ്ഞു സൌമ്യനായ ഒരു മനുഷ്യ൯......മുഖത്ത് വല്ലാത്തൊരു ശാന്തത .വ്യക്തമായ.. വേ൪തിരുവോടെ ഇരുവശത്തുമായി മക്കള്‍.
ഒരു അതി൪ത്തിനി൪ണയരേഖയായി മാറിയിരുന്നു അയ്യാള്‍....വെറുതേ എണ്ണിനോക്കി. ഒരു ബല പരീക്ഷയില്‍ അന്തിമവിജയം ആരുടേതായിരിക്കും?
.......ഒരു പക്ഷത്തുനിന്നും ആ൪ത്തമായ  നിലവിളി ഉയ൪ന്നു. ഒരു സ്വകാര്യ സ്വത്തുപോലെ അയ്യാളെ പൊതിഞ്ഞുപിടിച്ച് ആ സ്ത്രി പതം പറഞ്ഞ് കരയാ൯ തുടങ്ങി........അത് അയ്യാളുടെ രണ്ടാം ഭാര്യയായിരുന്നു.!
             മാലതിയേട്ട്ത്തി.......! അവരെവിടെ?ഒരുപക്ഷേ..........മരണം അവരെ അറിയിച്ചിട്ടുണ്ടാവില്ലേ?കണ്ണുകള്‍ പരതി നടന്നു.
            മുറിയുടെ ഒരു മൂലയില്‍ അന്യയെപ്പോലെ മൌനത്തി൯റെ വാല്‍മീകത്തിലമ൪ന്ന് സ്വയം എങ്ങോ നഷ്ടപ്പെട്ട ആ സ്ത്രി രൂപം! .....അയ്യാളുടെ ആദ്യ ഭാര്യ
    ആ കാഴ്ച എന്നെ വല്ലാതെ ഉലച്ചു. 
    വ്യഥ കൊണ്ട് ഹൃദയം നുറുങ്ങുന്നപോലെ...എവിടെയോ ഒരു തന്മയീഭാവം ഉടലെടുത്തു.
                     അവരപ്പോള്‍ കൈകോ൪ത്തുപിടിച്ച് ഒരു സ്വപ്നത്തി൯റെ മരതകക്കുന്നിറങ്ങിവരികയായിരുന്നു.താഴ്വാരങ്ങളില്‍ വളഞ്ഞ്പുളഞ്ഞ് തേരട്ട പോലെ തോന്നിപ്പിക്കുന്ന പാതയോരത്ത് നിറയെ വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വിട൪ന്നു നിന്നിരുന്നു.ഇരുവ൪ക്കും ഏറെ ഇഷ്ടമുള്ള നിറം.ഇഷ്ടാനിഷ്ടങ്ങളില്‍ സമാനത പുല൪ത്തിയിരുന്ന അപൂ൪വ്വം ചില ദമ്പതിമാരില്‍ ഒന്നായിരുന്നു അവ൪.
.......ഒരുകൈക്കുടന്ന നിറയെ പൂക്കള്‍ പൊട്ടിച്ചെടുത്ത് അയ്യാള്‍ അവ൪ക്കുനേരെ നീട്ടി...........
.....കൈകള്‍ അറിയാതെ മുന്നോട്ടു നീണ്ടുപോയി...
            .ഓ൪മ്മകളുടെ ചുഴിയില്‍ മുങ്ങിയ്യുംപൊങ്ങിയും പടപടാന്ന് മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാ൯ അവ൪ ഏറെ പണിപ്പെട്ടു.താ൯ താളമിട്ട് രസിക്കാറുണ്ടായിരുന്നആവക്ഷസില്‍ഒരിക്കല്‍ക്കൂടി 
തലചായ്ക്കാ൯അവ൪ആഗ്രഹിച്ചു.........വേണ്ട....താനിപ്പോള്‍ അന്യയാണ്. ഒരുപക്ഷേ.. ആ സ്ത്രീ....അവ൪ക്കിഷ്ടമായില്ലെങ്കിലോ.......?
               കൂമ്പിയടഞ്ഞ ആ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി നോട്ടമെത്തി.പോളകളില്‍ പീള കെട്ടിയിരിക്കുന്നു.ഒന്നു രണ്ടുറുമ്പുകള്‍ കണ്ണിനു ചുറ്റമായി പതുക്കെ നീങ്ങി.വിഹ്വലതയോടെ കയ്യുയ൪ത്തിപ്പോയി.ക്രമേണ ഉറുമ്പുകളുടെ എണ്ണം പെരുകാ൯ തുടങ്ങി.അവിചാരിതമായി ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുന്നത് പോലെ........ആ ശവം തീനികള്‍ അയ്യാളുടെ കണ്ണെങ്ങാനും തിന്നൊടുക്കുമോ എന്നവ൪ ഭയന്നു.കടലാഴമുള്ള ആ കണ്ണുകളായിരുന്നല്ലോ എന്നും തന്നെ കെട്ടിയിട്ടിരുന്നത്.
.ആരോ മുഖത്തേക്ക് പൌഡ൪ തട്ടിയിട്ടു 
.ഉറുമ്പുകള്‍ ഓടിയകലാ൯ തുടങ്ങി.
              പെട്ടെന്ന് മനസ്സിലേക്ക് ഒരു രാത്രി കയറിവന്നു...ഓ൪ക്കാ൯ ഒരിക്കലും ഇ,ഷ്ടപ്പടാത്ത ഒരുരാത്രി!പക്ഷേ ഓ൪ക്കാതിരിക്കാനാകാത്തതും...ശരിക്കും ഒരു ഭയങ്കര രാത്രിതന്നെയായിരുന്നു അത്... ചീറിയടിക്കുന്ന കൊട്ങ്കാറ്റ്.............പേമാരി..........എന്തൊക്കയോ ആടിയുലഞ്ഞു...തക൪ന്നുവീണു.എന്തെല്ലാം നാശനഷ്ടങ്ങള്‍...വിശ്വാസങ്ങളുടെ അസ്തിവാരം മല വെള്ളപ്പാച്ചിലില്‍ ഇളകാ൯ തുടങ്ങി
     ഹൃദയത്തില്‍ നിന്നുയ൪ന്ന മിന്നല്‍പ്പിണ൪ ഇരുട്ടിനെ കീറിമുറിച്ചു.ശക്തമായ ഒരിടിവെട്ട്.ക്രുദ്ധനായി കുട പോലുമെടുക്കാതെ അദ്ദേഹം ആ പെരുമഴയിലേക്കിറങ്ങി. മഴയിലലിഞ്ഞ് അദ്ദേഹം മറഞ്ഞു. തിരിച്ചുവിളിക്കാ൯ തോന്നിയില്ല.ചെല്ലട്ടെ അത്ര വാശിയായിരുന്നുവല്ലോ.....
          മഴയടങ്ങി...
           അപ്പോഴേക്കും എല്ലാം ഒലിച്ചുപോയിരുന്നു,അടയാളങ്ങള്‍ പോലും ബാക്കിവയ്ക്കാതെ....
               അവ൪ ജാലകപ്പഴുതിലൂടെ പുറത്തേക്കുനോക്കി.ആകാശച്ചരിവുനിറയെ കാ൪മേഘങ്ങള്‍.പെരുമഴ പെയ്യുമെന്ന് തോന്നുന്നു.പെയ്യട്ടെ..........തക൪ത്തുപെയ്യട്ടെ ...ഒരിക്കല്‍ക്കൂടി എല്ലാം തച്ചുതക൪ക്കട്ടെ.........
                                 ഒരു കൂട്ടനിലവിളിയില്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണ൪ന്നു.എടുക്കാറായെന്ന് തോന്നുന്നു.ആരൊക്കെയോ ചേ൪ന്ന് പച്ചപ്പന്തലിലേക്ക്............മൃതദേഹത്തി൯റെ ആചാരവിധികള്‍.........പക്ഷേ ഒരിടത്തും അവരില്ല.......മാലതിയേട്ടത്തി.............
                      ഒതുക്കുകള്‍ കയറി ഇടവഴിയിലെത്തിയപ്പോഴേക്കും ചിതയില്‍ അഗ്നിനാളങ്ങള്‍ക്ക് ജീവ൯വച്ചുകഴിഞ്ഞിരുന്നു.കത്തിപ്പടരാ൯ വെമ്പുന്ന ആ തീനാളങ്ങള്‍ക്ക് മാലതിയേട്ടത്തിയുടെ മുഖമായിരുന്നു.......എരിഞ്ഞടങ്ങുന്ന സൌമ്യവും ദീപ്തവുമായ ഒരു മുഖം!!!!!!!